Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shot Down

യുഎസ് പോർവിമാനം വെടിയേറ്റു വീഴുന്നത് രണ്ടു പതിറ്റാണ്ടിനു ശേഷം

വാഷിംഗ്ടൺ ഡിസി: ശത്രുവിന്‍റെ വെടിയേറ്റ് അമേരിക്കൻ പോർവിമാനങ്ങൾ തകർന്നുവീഴുന്നത് രണ്ടു പതിറ്റാണ്ടിനുശേഷം ആദ്യം. ലോകത്തിലെ ഏറ്റവും മുന്തിയ യുദ്ധവിമാനങ്ങളിലൊന്നായ എഫ്-15 സ്ട്രൈക്ക് ഈഗിൾ ആണ് ദുഃഖവെള്ളിയാഴ്ച തെക്കുപടിഞ്ഞാറൻ ഇറാനിൽ വെടിയേറ്റു വീണത്.

എ-10 തണ്ടർ ബോൾട്ട് രണ്ട് (എ-10 വാർത്തോഗ്) എന്ന മറ്റൊരു വിമാനം കുവൈത്തിനു സമീപം പേർഷ്യൻ ഗൾഫിലും വെടിയേറ്റു വീണു. ഇതിനു പുറമേ എഫ്-15ലെ സൈനികനെ തെരഞ്ഞുപോയ രണ്ടു ഹെലികോപ്റ്ററുകളും ആക്രമിക്കപ്പെട്ടു.

ഇറാന്‍റെ സൈനികശേഷികളെല്ലാം നശിപ്പിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് കൂടെക്കൂടെ ആവർത്തിക്കുന്നതിനിടെയുണ്ടായ ഈ സംഭവങ്ങൾ ഞെട്ടിക്കുന്നതായി. ഇതിനുമുന്പ് 2003ൽ ഇറാക്ക് യുദ്ധത്തിനിടെയാണ് അമേരിക്ക ഇത്തരമൊരു പ്രതിസന്ധി നേരിട്ടിട്ടുള്ളത്.

പരുക്കൻ മലനിരകൾ നിറഞ്ഞ കൊഗിലുയേ ആൻഡ് ബോയർ അഹമ്മദ് പ്രവിശ്യയിലാണ് എഫ്-15 തകർന്നുവീണത്. പൈലറ്റും ആയുധങ്ങൾ കൈകാര്യം ചെയ്യുന്ന വെപ്പൺ ഓഫീസറുമാണ് ഈ വിമാനം പറത്തുന്നത്. രണ്ടു പേരും പാരച്യൂട്ട് വഴി പുറത്തു ചാടി.

മേഖലയിൽ തെരച്ചിലിനിറങ്ങിയ അമേരിക്കൻ സൈനികർക്ക് ഇതിലൊരാളെ കണ്ടെത്തി രക്ഷപ്പെടുത്താനായി. രണ്ടാമന്‍റെ കാര്യത്തിൽ വ്യക്തതയില്ല. ഈ സൈനികനെ പിടിച്ചുകൊടുക്കുന്നവർക്ക് ഇറേനിയൻ ഭരണകൂടം വലിയ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

പേർഷ്യൻ ഗൾഫിൽ തകർന്ന എ-10 വാർത്തോഗ് വിമാനത്തിലെ പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെട്ടു. ഇറേനിയൻ സേനയുടെ ആക്രമണം നേരിട്ട രണ്ടു ഹെലികോപ്റ്ററുകൾക്കും ഇറാന്‍റെ ആകാശത്തുനിന്ന് പുറത്തു കടക്കാനായി.

ഇൻഫ്രാറെഡ് മിസൈലുകൾ

അമേരിക്കയുടെയും ഇസ്രയേലിന്‍റെയും അഞ്ചാഴ്ചയായുള്ള വ്യോമാക്രമണങ്ങളിൽ ഇറാന്‍റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ നശിച്ചതായാണ് അനുമാനം.

ശത്രുവിമാനങ്ങളെ കണ്ടെത്തുന്ന റഡാറുകൾ അവർക്കിപ്പോഴില്ല. ഈ സാഹചര്യത്തിൽ ഇൻഫ്രാറെഡ് സെൻസർ മിസൈലുകൾ പ്രയോഗിച്ചായിരിക്കാം അമേരിക്കൻ വിമാനങ്ങളെ വീഴ്ത്തിയതെന്ന് അനുമാനിക്കുന്നു.

റഡാറുകളുടെ സഹായമില്ലാതെ പ്രവർത്തിക്കുന്ന മിസൈലുകളാണിത്. ശത്രുവിമാനത്തിലെ എൻജിന്‍റെ ചൂട് പിടിച്ചെടുത്താണ് ഇവ ലക്ഷ്യത്തിലേക്കു കുതിക്കുന്നത്.

ഇറാൻ തദ്ദേശീയമായി വികസിപ്പിച്ച മജീദ് സർഫസ് ടു എയർ മിസൈൽ സംവിധാനമായിരിക്കും ഉപയോഗിച്ചിരിക്കുക. അതേസമയം, അത്യാധുനിക പ്രതിരോധ സംവിധാനങ്ങളും അതിവേഗവുമുള്ള എഫ്-15നെയും എ-10നെയും ഇൻഫ്രാറെഡ് മിസൈലുകൾ ഉപയോഗിച്ച് വീഴ്ത്താനായത് ആശ്ചര്യകരമായി വിലയിരുത്തപ്പെടുന്നു.

International

അറബിക്കടലില്‍ ഇറേനിയന്‍ ഡ്രോണ്‍ വെടിവച്ചു വീഴ്ത്തിയെന്ന് അമേരിക്ക

വാഷിംഗ്ടണ്‍ ഡിസി: അറബിക്കടലില്‍ ഇറേനിയന്‍ ഡ്രോണ്‍ വെടിവച്ചു വീഴ്ത്തിയതായി അമേരിക്ക. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനിക്കപ്പലിനു നേരേ ആക്രമണ ലക്ഷ്യത്തോടെ വന്ന ഇറേനിയന്‍ ഷാഹെദ്-139 ഡ്രോണാണു തകര്‍ത്തത്.

വിമാനവാഹിനിക്കപ്പലിനെയും സൈനിക ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതിനാണ് ഡ്രോണ്‍ എഫ്-35സി യുദ്ധവിമാനം ഉപയോഗിച്ച് വെടിവച്ച് വീഴ്ത്തിയെന്നു യുഎസ് സൈനിക വക്താവ് ടിം ഹോക്കിന്‍സ് പറഞ്ഞു.

സംഭവത്തില്‍ ഇറാന്‍റെ ഭാഗത്തുനിന്നു പ്രതികരണമുണ്ടായിട്ടില്ല. അതേസമയം, അറബിക്കടലില്‍ അജ്ഞാതമായ കാരണത്താല്‍ ഡ്രോണുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഇറാന്‍റെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇറാനും അമേരിക്കയും തമ്മില്‍ ആണവ ചര്‍ച്ചകള്‍ ക്രമീകരിക്കാന്‍ നയതന്ത്രജ്ഞര്‍ ശ്രമിച്ചുകൊണ്ടിരിക്കേയാണ് സംഭവം.

ഇരുരാജ്യങ്ങളും തമ്മില്‍ ഒരു കരാറിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ ‘മോശം കാര്യങ്ങള്‍’ സംഭവിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു.

ഡ്രോണ്‍ വെടിവച്ചിട്ട വിവരം പുറത്തുവന്നതിനു പിന്നാലെ ക്രൂഡ് വില ബാരലിന് ഒരു ഡോളറില്‍ കൂടുതല്‍ ഉയര്‍ന്നു.

International

യുഎസ് വിമാനവാഹിനി കപ്പലിന് നേരെ വന്ന ഇറാൻ ഡ്രോൺ വെടിവെച്ചിട്ടു

ദുബായ്: അറബിക്കടലിൽ അന്താരാഷ്ട്ര സമുദ്രപരിധിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന അമേരിക്കൻ വിമാനവാഹിനി കപ്പലിന് നേരെ വന്ന ഇറാനിയൻ ഡ്രോൺ വെടിവെച്ചിട്ടു. യുഎസ് നാവികസേനയുടെ കരുത്തായ യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന കപ്പലിന് നേരെ പറന്നുവന്ന ഡ്രോണിനെയാണ് അത്യാധുനിക എഫ്-35സി യുദ്ധവിമാനം തകർത്തത്.

വിമാനവാഹിനി കപ്പലിന് തൊട്ടടുത്തേക്ക് അതിവേഗം പാഞ്ഞടുത്ത ഡ്രോൺ കപ്പലിന്‍റെയും സൈനികരുടെയും സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തിയതിനെ തുടർന്നായിരുന്നു നടപടിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. പിന്തിരിയാൻ പലതവണ റേഡിയോ മുന്നറിയിപ്പ് നൽകിയിട്ടും ഡ്രോൺ ലക്ഷ്യത്തിൽ നിന്ന് മാറിയില്ല.

കപ്പലിൽ നിന്ന് പെട്ടെന്ന് പറന്നുയർന്ന എഫ്-35 വിമാനം ആകാശത്തു വെച്ച് ഡ്രോണിനെ നേരിടുകയായിരുന്നു. ഇറാൻ നിർമ്മിതമായ ഷാഹെദ് വിഭാഗത്തിൽപ്പെട്ട ഡ്രോണാണ് തകർത്തതെന്നാണ് പ്രാഥമിക വിവരം. ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ എണ്ണക്കപ്പലിനെ തടയാൻ ശ്രമിച്ച ഇറാനിയൻ ബോട്ടുകളെയും എഫ്-16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് അമേരിക്ക തുരത്തി.

 

Latest News

Corehub Up